പട്ടിണി ആയിരുന്നവൻ ഒരു വീട് വെച്ചു
വീടിനു ജനാലയും വാതിലും ഇല്ല .......
വീടിന് മുറികൾ ഏതുമില്ല ..
മൂടി അടഞ്ഞോരു വീട് ...
പകരം വിശന്നിരുന്നൊരു അടുക്കള പണുതവൻ
വലിയ അടുപ്പുള്ള ഒരടുക്കള ...
അടുപ്പിനുള്ളിൽ തീയില്ല ..പുകയുമില്ല
പുറത്തു പോകാൻ വഴിയില്ലാതാകെയാൽ
അടുപ്പിനുള്ളിൽ ഒരു തുരങ്കം ഉണ്ടാക്കി
അപ്പോഴും വിശപ്പായിരുന്നു അവന്.
പട്ടിണി തിന്നൊരൊട്ടിയ വയറും
കുഴിഞ്ഞ കൺകളും...
ഇക്കഴിഞ്ഞ നാൾ പട്ടിണി കിടന്നവൾ
മരിച്ചുപോയി.
ബാക്കിയായത് അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളും ......
വിശന്നു ചാവാറായ തൻ കുഞ്ഞുങ്ങളെ
ഒരു കുടം വെള്ളത്തിനൊപ്പം ഈ കഴിഞ്ഞ രാത്രിയി-
ലെപ്പോഴോ അവൻ വിഴുങ്ങിയിരുന്നു.
വിശപ്പ് മൂത്തപ്പോൾ തുരങ്കം വഴി അവൻ ഇഴഞ്ഞു നീങ്ങി
എത്തിപ്പെട്ട വഴിക്കൊടുവിൽ ഒരു കുന്ന് ...
അത് കുന്നല്ല ..നാട്ടുകാർ തിന്നു വലിച്ചെറിഞ്ഞൊരു
എച്ചിൽ കൂന ..
അതിൽ നായ്ക്കളുണ്ട് പിന്നെ എലികളും ....
അവൻ പിന്നെയും ഇഴഞ്ഞു ..ഭക്ഷണ കൂനയുടെ
മുകളിലെത്തി .
അവിടെ നിന്നാൽ ലോകം കാണാം
നിവർന്നു നിന്നവൻ ലോകം കണ്ടു
വാതിലും ജനാലയുമുള്ള പടു കൂറ്റൻ
മന്ദിരം ..
അമ്പലം കണ്ടു കുരിശ്ശടികളും പിന്നെ പള്ളികളും ...
പക്ഷെ ;വാ കീറിയൊരു ദൈവം
എന്തേ അവൻ വിശപ്പ് കണ്ടില്ല...
ഒരു ഓക്കാനത്തിൽ അവൻ തൻ കുഞ്ഞുങ്ങളെ
പുറത്തു തുപ്പി
വേഗം തിന്നു വിശപ്പടക്കാനായി അവർ
എച്ചിൽ കൂനയിൽ പരതി നടന്നു
തിന്നിട്ടും തിന്നിട്ടും തീരാതത്ര എച്ചിൽ
ദൂരെ നിന്നെവിടെയോ ഒരലറൽ
വിശപ്പില്ലാത്തവൻറെ അട്ടഹാസം ....
അവൻ തൻ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച്
എച്ചിൽ കൂനമേൽ വിശപ്പകറ്റി
അലറി കൂടി ഒരു കൂട്ടം മനുഷ്യർ
വിശപ്പറിയാത്തൊരു കൂട്ടം....
ഇത് ഞങ്ങൾ ചവച്ച് തുപ്പിയ
എച്ചിൽ ...കട്ടുതിന്നാൻ നീയാര് ?
കള്ളൻ കള്ളൻ എന്നുറക്കെ വിളിച്ചവർ
അലറി
വിശപ്പറിയാത്തവൻറെ സംഹാര താണ്ഡവം.....
നായ്ക്കളെ അതിൽ ചിലർ വാരിയെടുത്ത്
നെഞ്ചോടു ചേർത്തു
മൃഗ സംരക്ഷണ നിയമത്തിൽ പൊതിഞ്ഞു വെച്ചു
എലികൾ മാളത്തിലേക്ക് ഓടി മറഞ്ഞു ...
പിന്നെ ബാക്കിയായത് അവനും അവൻ കുഞ്ഞുങ്ങളും
അവർ എച്ചിൽ കൂനയിൽ നിന്നും ഓടി ഇറങ്ങാൻ നോക്കി
തുരങ്കം വഴി വീട്ടിലേക്ക്
ചുറ്റും കൂടിയ വിശപ്പറിയാത്തവർ ആ എച്ചിൽ കൂനയ്ക്ക്
തീയിട്ടു
വെപ്രാളപ്പെട്ടവൻ കൈ കുഞ്ഞുങ്ങളുമായി
കരഞ്ഞു പറഞ്ഞവൻ . ..എനിക്കു വിശന്നിട്ടെന്ന് ....
ഞാൻ തിന്നത് ആർക്കും വേണ്ടാത്ത എച്ചിൽ
നിങ്ങൾ തിന്നതിൻ മിച്ചം ..
കേട്ടില്ലൊരുത്തനും ...പാവം; വിശന്നവൻ കരച്ചിൽ.....
ആളി പടരുന്ന തീയിൽ നിന്നും ചാടിയിറങ്ങവേ
കള്ളൻ.... കള്ളൻ എന്നുറക്കെ പറഞ്ഞവർ
ചവിട്ടി തള്ളി ഇട്ടു തീയിലേക്ക്....
കൈ കുഞ്ഞുങ്ങളെ അവൻ വീണ്ടും വിഴുങ്ങി
വിശന്നിട്ടല്ല
ഇനി അവർ വിശപ്പറിയാതെന്നേക്കും ഉറങ്ങാൻ
കത്തി പടരുന്ന തീ നാളങ്ങൾ
വിശപ്പിനാൽ അവനെയും വിഴുങ്ങി
ഒടുവിൽ അവൻ വിശപ്പുമൊടുങ്ങി...
എന്നന്നേയ്ക്കുമായി .
വിശപ്പില്ലാത്തവർ ...പട്ടിണി അറിയാത്തവർ ..
അവർക്ക് പിന്നെയും വിശക്കുന്നു
പട്ടിണിയറിയാത്തൊരു വിശപ്പ് ......
--ശുഭം --
എസ്സ് . എൽ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ