ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശാന്തം അമ്മ

കുറെ നാളുകൾക്കു ശേഷമാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് .കുശലാന്വേഷണത്തിനിടയിൽ പഴയ കാര്യങ്ങൾ ഓരോന്നായി എടുത്തിട്ടു .ഇരട്ട പേര് തുടങ്ങി പലതും സംസാരിച്ചു .യാദൃശ്ചികമായി അവൾ പറഞ്ഞു "എന്ത് രസമായിരുന്നു നമ്മുടെ ട്യൂഷൻ ക്ലാസ്സ് ".ശാന്തമ്മ ടീച്ചർ മരിച്ച വിവരം നീ അറിഞ്ഞു കാണുമെല്ലോ എന്ന് . ഒരു നിമിഷം ഞാൻ നിശബ്ദനായി .... എന്താ ടീച്ചർ മരിച്ചോ ..എപ്പോ ? ഞെട്ടൽ വിട്ടു മാറാതെ ഞാൻ തിരക്കി . സുഹൃത്ത്: കഴിഞ്ഞ ഒക്ടോബറിൽ . ഇല്ല ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല ... ശാന്തമ്മ ടീച്ചർ ..എനിക്ക് കണ്ട് പരിചയം ഉള്ള ദൈവങ്ങളിൽ ഒരാൾ ... ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ...അത് വരെ ഉള്ള എൻ്റെ പഠനത്തോടുള്ള താൽപ്പര്യവും ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിജ്ഞാനവും ,നാളതുവരെ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പരിഗണിച്ച് സ്കൂൾ മാറണം എന്നും , ഒൻപതാം ക്ലാസ്സിൽ മലയാളം മീഡിയം സ്‌കൂളിൽ തുടരാനും ഉള്ള തീരുമാനം ഉണ്ടായ വർഷം . ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കുള്ള മാറ്റം ...മലയാളവും ഇംഗ്ലീഷും ഒഴികെയുള്ള വിഷയങ്ങളിൽ പദ പ്രയോഗങ്ങളിൽ വന്ന മാറ്റം ഉൾക്കൊണ്ട് കഴിഞ്ഞപ്പോഴേക്കും ഒൻപതാം ക്ലാസ്സിൽ നിന്നും പത്താം തരം കയറി കൂട...

തണുപ്പ് വിഴുങ്ങുമ്പോള്‍

എഴുതണം .മനസ്സ് ശാന്തമാകാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ല .കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും  എല്ലാം ചേര്‍ത്ത് വെച്ച് എഴുതണം .. ഞാന്‍ ഇരിക്കുന്നതിനു തൊട്ടു പിന്നിലെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന 'തണുപ്പ് തുപ്പി ' യന്ത്രം  തുപ്പുന്ന തണുപ്പില്‍  എന്‍റെ ഓര്‍മകളും മരവിച്ചു തുടങ്ങിയിരിക്കുന്നു . ഇത് പറയുമ്പോള്‍ എന്‍റെ  പ്രായം അന്‍പതുകളിലോ ,അറുപതുകളിലോ , എഴുപതുകളിലോ, എന്പതുകളിലോ  അല്ല എന്ന സത്യം കൂടുതല്‍ ചിന്തയിലേക്ക് എന്നെ ചെന്നെത്തിച്ചു . മുറിയില്‍ ആകെ വ്യാപിച്ചിരിക്കുന്ന തണുപ്പില്‍ ചില്ല് ഗ്ലാസ്സില്‍ ഞാന്‍ സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന നല്ല ഒന്നാംതരം  ചൂട് ചായ വല്ല്യ ആശ്വാസമാണ് തന്നത് .പുറത്തു ചൂടെങ്കിലും അകത്തു തണുപ്പ് തന്നെ .... . ഇപ്പോഴും ഞാന്‍ എങ്ങും എത്തിയിട്ടില്ല ,ഒരു വിഷയം വേണം ,എനിക്ക് ചുറ്റിലും ഉള്ള എന്തെങ്കിലും ഒന്ന്.ഒരിക്കലെങ്കിലും എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചിട്ടുള്ള ....ചിര്പ്പിച്ച..... ..കരയിപ്പിച്ച  എന്തെങ്കിലും ... സന്തോഷം ,ദുഃഖം  ഇതില്‍ രണ്ടിലുമായ് ഒതുങ്ങികൂടാറുണ്ട്‌  നേരത്തെ പറഞ്ഞ...
മറക്കാൻ ശ്രമിക്കും തോറും മനസ്സിൽ കൂടുകൂട്ടി ഇരിക്കുന്ന ഓർമ്മക്കൂട്ടം..... അത് പലപ്പോഴും തിരമാല പോലെയാണ്  ,ചിലപ്പോൾ ശക്തമായി ,മറ്റ് ചിലപ്പോൾ ശാന്തമായി മുന്നേറി കൊണ്ടിരിക്കും .....പുറത്തു  നിന്നും കാണുന്നവർക്ക് കൗതുകവും ചിലപ്പോൾ നോക്കത്താ  ദൂരത്തേക്ക് നോക്കി ഇരിക്കുമ്പോൾ വശ്യ സുന്ദരമായ അനുഭൂതിയും ആണ് .....ഓർമ്മ  കൂട്ടങ്ങൾ തിരയിലേറി കരയിൽ ഇരുന്ന എന്നെയും തഴുകി ... ജനിച്ച നാൾ മുതൽ ഇന്നേ  വരെ 

ദാരിദ്ര്യം

ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു ,വെളിച്ചം മങ്ങിയ മുറിയിൽ ഒരു മേശയുടെ മറു അറ്റത്ത് ചുണ്ടിൽ ഒരു സിഗാർ കത്തിച്ച് പുക സ്റ്റൈൽ ഒട്ടും കളയാതെ ..മുകളിലേക്ക് ഊതി വിട്ട് ,ഇൻഡ്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ ശ്രീ രജനികാന്ത്.....അദ്ദേഹത്തിന് അഭിമുഖമായി മലയാളവും തമിഴും കൂട്ടി കലർത്തി കയ്യിലുള്ള റൈറ്റിംഗ് പാഡിൽ നോക്കി ഞാൻ കഥ വിവരിച്ചു കൊണ്ടിരുന്നു .... തമ്പി... മലയാളം പോതും .. കുനിഞ്ഞിരുന്ന അണ്ണൻ തല ഉയർത്തി എന്നോട് പറഞ്ഞു . 'ലാലേട്ടനെ ട്രൈ ചെയ്യുവാ ...വരാമെന്ന് പറഞ്ഞ ടൈം കഴിഞ്ഞു '.. പിന്നിൽ നിന്നും എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ആണ് ...കയ്യിലുള്ള മൊബൈൽ കട്ട് ചെയ്തു അവൻ മേശയിൽ വെച്ചു . തമ്പി ..കഴിഞ്ഞ ടൈം ലാൽ വന്നപ്പോൾ വലിയ തിരക്ക് അല്ലായിരുന്നോ ? I mean ..Fan's .ഷൂട്ട് തുടങ്ങുമ്പോൾ പബ്ലിസിറ്റി തീരെ വേണ്ട ...സ്റ്റൈൽ മന്നൻ തുടർന്നു .. എന്നിട്ട് സിനിമ സ്റ്റൈലിൽ ചുണ്ടിൽ നിന്നും സിഗാർ എടുത്ത് ആഷ്‌ ട്രെയിൽ തട്ടി മുകളിലേക്ക് എറിഞ്ഞു പിടിക്കാൻ ശ്രമം ...പക്ഷെ കിട്ടിയില്ല ..സിഗാർ താഴെ വീണു ..ആദ്യമായാണ് സ്റ്റൈൽ മന്നൻ എറിഞ്ഞ സിഗാർ കയ്യിൽ കിട്ടാതെ പോകുന്നത് ഞാൻ കാണുന്നത് .അദ്ദേഹം കൂളിംഗ് ഗ്ലാസ് ....