തിരക്കിട്ട് ഓടിപ്പിടിച്ച് റൂമിൽ എത്തി.. കൈയ്യിൽ കിട്ടിയതെല്ലാം വലിച്ചു വാരി ബാഗിലാക്കി. ആരുടെയൊക്കെയോ പ്രാർത്ഥന കെട്ടും മറ്റു ചിലരുടെ പ്രാർത്ഥന തീരെ കേൾക്കാതെയും ചിന്നി ചിതറുന്ന മഴയിൽ ,നഷ്ട്ടത്തിൽ നിന്നും ലാഭത്തിലേക്ക് ഓടിക്കൊണ്ടേ ഇരിക്കുന്ന ക .എസ്. ആർ. ടി . സി യുടെ ഡബിൾ ബെല്ലിൻറെ അകമ്പടിയോടു കൂടി മുൻവശത്തെ വാതിലിലൂടെ വലിഞ്ഞു കയറി സൈഡ് സീറ്റിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചപ്പോൾ വീട്ടിലേക്കുള്ള ദൂരം ഒരു ഉറക്കത്തിനരികെ എന്ന വാസ്തവം ആശ്വാസം തന്നു .. പുലർച്ച 4.30 ന് വീട്ടിൽ എത്തുമ്പോൾ കിടക്ക എന്നത് അപ്പോൾ കിട്ടാവുന്ന എറ്റവും വല്ല്യ സൌഭാഗ്യം തന്നെ ആയിരുന്നു . സമയം 9.30 - ഉറക്കമുണർന്നതും അന്നത്തെ മാതൃഭൂമി പത്രം തണുപ്പിച്ചു ചൂട് ആക്കിയ ചായക്കൊപ്പം അകത്താക്കി, അടുക്കള വിശേഷങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ,അടുപ്പിൽ ഇരിക്കുന്ന പുറത്തേക്കു അൽപ്പം പോലും ആവി തുപ്പാതെ മുഴുവൻ ആവിയും അകത്തു തന്നെ അടക്കി പിടിച്ചു മുഖം വീർപ്പിച്ചിരുന്ന ഇഡലി കുട്ടകം അൽപ്പം അഹങ്കാരത്തോടെ തന്നെ...
"എന്‍റെ ഓര്മ കുറിപ്പ്" ഇതൊരു സ്വപ്നയാത്രയാണ് ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ണ്ണങ്ങളുടെ , എന്‍റെ ഓര്‍മകളുടെ നിറക്കൂട്ട് .....