ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടിണി

പട്ടിണി ആയിരുന്നവൻ  ഒരു വീട് വെച്ചു  വീടിനു ജനാലയും വാതിലും  ഇല്ല .......    വീടിന്  മുറികൾ ഏതുമില്ല .. മൂടി അടഞ്ഞോരു  വീട് ... പകരം വിശന്നിരുന്നൊരു  അടുക്കള പണുതവൻ  വലിയ അടുപ്പുള്ള ഒരടുക്കള ... അടുപ്പിനുള്ളിൽ തീയില്ല ..പുകയുമില്ല  പുറത്തു  പോകാൻ വഴിയില്ലാതാകെയാൽ  അടുപ്പിനുള്ളിൽ  ഒരു തുരങ്കം ഉണ്ടാക്കി  അപ്പോഴും വിശപ്പായിരുന്നു  അവന്. പട്ടിണി തിന്നൊരൊട്ടിയ വയറും കുഴിഞ്ഞ കൺകളും... ഇക്കഴിഞ്ഞ നാൾ പട്ടിണി കിടന്നവൾ  മരിച്ചുപോയി. ബാക്കിയായത് അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളും ...... വിശന്നു ചാവാറായ തൻ കുഞ്ഞുങ്ങളെ  ഒരു കുടം വെള്ളത്തിനൊപ്പം ഈ കഴിഞ്ഞ രാത്രിയി- ലെപ്പോഴോ അവൻ വിഴുങ്ങിയിരുന്നു. വിശപ്പ് മൂത്തപ്പോൾ തുരങ്കം വഴി അവൻ ഇഴഞ്ഞു നീങ്ങി  എത്തിപ്പെട്ട  വഴിക്കൊടുവിൽ ഒരു കുന്ന് ... അത് കുന്നല്ല ..നാട്ടുകാർ തിന്നു വലിച്ചെറിഞ്ഞൊരു  എച്ചിൽ  കൂന .. അതിൽ നായ്ക്കളുണ്ട്  പിന്നെ എലികളും  .... അവൻ പിന്നെയും ഇഴഞ്ഞു...
അഞ്ചു ദിവസത്തെ അവധി കഴിഞ് ജോലിക്കായി മാർത്താണ്ഡത്തെക്കു പോകാൻ തിരക്കിട്ട് തയ്യാറാകുന്നതിനിടയിൽ ഭാര്യ ചിന്നു   തിരക്കി ..ഇന്ന് രാത്രി തന്നെ പോകണോ? നാളെ രാവിലെ പോയാൽ പോരെ .... ചിന്നു ഇന്ന് പോകണം അതാകുമ്പോൾ നാളെ രാവിലെ ഉറക്ക ക്ഷീണം ഇല്ലാതെ ജോലിക്ക് പോകാമെല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു .നിനക്ക് നേരത്തെ കാലത്ത് പോയി കൂടെ ,ഏഴ്  അരയ്ക്കു വേണാട് ഇല്ലേ ,നിനക്ക് ട്രെയിനിൽ പൊയ്ക്കൂടേ എന്നായി അമ്മ  .ആനവണ്ടി യാത്രയിൽ പ്രിയമുള്ള എനിക്ക് അമ്മയുടെ   അഭിപ്രായത്തെ  നിരസിക്കാതെ വേറെ വഴി ഇല്ല .ആന വണ്ടിയിലെ വിൻഡോ  സീറ്റും   രാത്രി യാത്രകളും ഞാൻ അത്ര ഏറെ  ഇഷ്ടപ്പെട്ടിരുന്നു .എൻ്റെ  രാത്രി യാത്രയോടുള്ള പ്രണയം അറിയാവുന്ന അച്ഛൻ  രാത്രിഞ്ചരൻ എന്ന് ഇടയ്‌ക്കൊക്കെ  എന്നെ അവിസംബോധന ചെയ്യുന്നതും ഞാൻ കേട്ടിട്ടുണ്ട് . അന്നും അച്ഛൻ തന്നെ  ചെങ്ങനാശ്ശേരി കെ .എസ്സ് . ആർ .ടി .സി യിൽ ഡ്രോപ്പ് ചെയ്തു. കൃത്യം 10 മണിക്ക് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ വിൻഡോ സീറ്റിൽ  സ്ഥാനം ഉറപ്പിച്ചു ,സാധാരണ പോലെ ബസ്സിന്റെ  മൂളലിനൊപ്പം എൻ്റെ കണ്ണിൽ...

വിശപ്പ്

ഭക്ഷണം എന്നും പ്രിയപ്പെട്ടതാണ് ..ജീവിതത്തിൽ നാളിതുവരെ സ്വാദോടെ ആസ്വദിച്ച് കഴിച്ചതിൽ എല്ലാം സ്നേഹമുണ്ടായിരുന്നു .രുചികൂട്ടിനൊപ്പം അല്പം സ്നേഹം കൂടെ ചേർത്ത്  വിളമ്പുമ്പോൾ അത് ജീവിതം മുഴുവൻ നാവിൽ നിന്ന് മാറാത്ത ,വീണ്ടും കഴിക്കാൻ കൊതി തോനുന്ന  വിഭവം ആകും .വിശപ്പ് അറിഞ്ഞു  ഭക്ഷണം വിളമ്പിയവരും  ..വിശന്നിരുന്ന സമയങ്ങളും വേറിട്ട രുചി വൈഭവം പകർന്നവരും ദൈവങ്ങൾക്കൊപ്പം ...... ഓർമ്മയുള്ള രുചികൾ ഓർത്തെടുക്കുമ്പോൾ അതിൽ ആദ്യം വരുന്നത്  തീരെ കുട്ടി ആയിരുന്ന കാലത്തു  അച്ഛൻ തന്നിരുന്ന ചോറുരുളകളാണ് ...മങ്ങിയ ഓർമയിൽ നിന്നും ഓർത്തെടുക്കുമ്പോൾ ... ജോലി ഇടയിൽ ഉച്ചയ്ക്ക്  ചോറുണ്ണാൻ വരുന്ന അച്ഛൻ ചോറും അവിയലും ,മെഴുക്കു പിരട്ടിയും ,പുളിശ്ശേരിയും ചേർത്തിളക്കി അതിൽ പപ്പടം പൊടിച്ചു ചെറിയ ഉരുളകൾ ആക്കി കഴിപ്പിച്ചിരുന്നു ..കഴിക്കാൻ കൂട്ടാക്കാത്തപ്പോൾ  കഥകൾ പറഞ്ഞും കുടുംബ വീട്ടിലെ തിണ്ണയിലുള്ള ഗ്രില്ലിൽ തൂങ്ങിയും കഴിച്ച സ്വാദ് .. വല്ല്യമ്മച്ചി (അച്ഛൻറെ  അമ്മ ) അടുക്കളയിൽ  സജീവമായിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന മുരിങ്ങക്ക ,ചക്കക്കുരു ,മാങ്ങ തേ...