ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദാരിദ്ര്യം



ഏകദേശം ഇരുട്ടി തുടങ്ങിയിരുന്നു ,വെളിച്ചം മങ്ങിയ മുറിയിൽ ഒരു മേശയുടെ മറു അറ്റത്ത് ചുണ്ടിൽ ഒരു സിഗാർ കത്തിച്ച് പുക സ്റ്റൈൽ ഒട്ടും കളയാതെ ..മുകളിലേക്ക് ഊതി വിട്ട് ,ഇൻഡ്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ ശ്രീ രജനികാന്ത്.....അദ്ദേഹത്തിന് അഭിമുഖമായി മലയാളവും തമിഴും കൂട്ടി കലർത്തി കയ്യിലുള്ള റൈറ്റിംഗ് പാഡിൽ നോക്കി ഞാൻ കഥ വിവരിച്ചു കൊണ്ടിരുന്നു ....
തമ്പി... മലയാളം പോതും .. കുനിഞ്ഞിരുന്ന അണ്ണൻ തല ഉയർത്തി എന്നോട് പറഞ്ഞു .
'ലാലേട്ടനെ ട്രൈ ചെയ്യുവാ ...വരാമെന്ന് പറഞ്ഞ ടൈം കഴിഞ്ഞു '..
പിന്നിൽ നിന്നും എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ആണ് ...കയ്യിലുള്ള മൊബൈൽ കട്ട് ചെയ്തു അവൻ മേശയിൽ വെച്ചു .
തമ്പി ..കഴിഞ്ഞ ടൈം ലാൽ വന്നപ്പോൾ വലിയ തിരക്ക് അല്ലായിരുന്നോ ? I mean ..Fan's .ഷൂട്ട് തുടങ്ങുമ്പോൾ പബ്ലിസിറ്റി തീരെ വേണ്ട ...സ്റ്റൈൽ മന്നൻ തുടർന്നു .. എന്നിട്ട് സിനിമ സ്റ്റൈലിൽ ചുണ്ടിൽ നിന്നും സിഗാർ എടുത്ത് ആഷ്‌ ട്രെയിൽ തട്ടി മുകളിലേക്ക് എറിഞ്ഞു പിടിക്കാൻ ശ്രമം ...പക്ഷെ കിട്ടിയില്ല ..സിഗാർ താഴെ വീണു ..ആദ്യമായാണ് സ്റ്റൈൽ മന്നൻ എറിഞ്ഞ സിഗാർ കയ്യിൽ കിട്ടാതെ പോകുന്നത് ഞാൻ കാണുന്നത് .അദ്ദേഹം കൂളിംഗ് ഗ്ലാസ് ..വിരൽ കൊണ്ട് താഴ്ത്തി എന്നെയും നിലത്ത് വീണുപോയ സിഗാറും മാറി മാറി നോക്കി ...
സിഗർ എടുത്ത് കൊടുക്കാനായി കുനിഞ്ഞ വഴിയിൽ എൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ടു രൂപയുടെ നാണയവും താഴെ വീണു. .
സീൻ ബ്ളർഡ് ഔട്ട് ...വീടിൻ്റെ പറമ്പിൽ ഞാനും രജനികാന്തും രാകേഷും .. മേശയും സിഗാറും കൂളിംഗ് ഗ്ലാസ്സും എല്ലാം പഴയതുപോലെ തന്നെ ....ഞാൻ പറമ്പിൽ ഇരുന്ന് രണ്ടു രൂപ തിരയുകയാണ് ... സ്റ്റൈൽ മന്നനും എനിക്കൊപ്പം പറമ്പിൽ ഇരുന്ന് രണ്ടു രൂപ തിരഞ്ഞു ..കൈ കൊണ്ട് പുല്ലിനിടയിൽ മാന്തി തിരഞ്ഞു...
പെട്ടന്ന് എൻ്റെ ഫോൺ ബെല്ലടിച്ചു ..ഫോൺ തിരഞ്ഞെങ്കിലും എവിടെ എന്ന് കാണുന്നില്ല ..കിടന്നിരുന്ന മേത്തയുടെ സൈഡിലെ ജനൽ പടിയിൽ നിന്നും ഫോൺ എടുത്തു ..ഭാര്യ ചിന്നു ആണ് ..ഹാലോ .. ഏട്ടാ ഗുഡ് മോർണിംഗ് .. ഹാലോ ..ങേ ... മറ്റേ അറ്റത് രജനികാന്തും ഇല്ല ...വന്നത് ലാലേട്ടൻറെ കോളും അല്ല ...രാകേഷിനെ കാണാനും ഇല്ല.
പറ ചിന്നു ... ഏട്ടൻ എപ്പോഴാ വീട്ടിലോട്ടു വരുന്നേ...കാല് വേദന കുറഞ്ഞോ ..കുറവുണ്ട് ചിന്നു .മോൻ എന്തിയെ ? ഞാൻ തിരക്കി ..അവൻ ഉറക്കമാ ...
ബൈ നാളെ കാണാം ..ശെരി .... ഇന്നലെ രാത്രി പോക്കറ്റിൽ നിന്നും പോയ രണ്ടു രൂപ കട്ടിലിന് താഴെ കിടന്നു ....
-ശുഭം -
എസ്സ് .എൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...