അങ്ങനെ വീണു കിട്ടിയ അവധി
ദിവസത്തിൻറെ ആലസ്യത്തിൽ വീട്ടിൽ എന്നേക്കാളും അല്ലെങ്കിൽ എൻറെ അതെ
പ്രായമുള്ള സ്റ്റീൽ ഗ്ലാസ്സിൽ ചൂട് ചായയുമായി വീടിൻറെ മുൻവശത്തെ വരാന്തയിൽ
ഇരിപ്പുറപ്പിച്ചു .ഉദിച്ചുയർന്ന സൂര്യൻ എനിക്ക് സമാനമായി നേരത്തെ തന്നെ
ജോലിയിൽ മുഴുകിയിയരിക്കുന്നു .വീടിൻറെ മുൻപിലെ പറമ്പിലേക്ക് തൻറെ മുഴുവൻ
വെളിച്ചവും സൂര്യൻ വലിച്ചെറിഞ്ഞിരിക്കുന്നതായി തോന്നി പോകും .വരാന്തയിലെ ഈ
ഇരിപ്പ് മുൻപും ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട് .എനിക്കായി മാത്രം
ഉദിക്കുന്ന സൂര്യൻ എന്ന് പറഞ്ഞു പോകും ഈ ഇരുപ്പിൽ .
ബാക്കി വന്ന വെളിച്ചത്തിൽ കുറച്ച് അടുക്കളയിലെ ജനൽപാളികളിലൂടെ അരിച്ചിറങ്ങി അവിടെ പല ഇടങ്ങളിലായി മുറിഞ്ഞ വലുതും, ചെറുതുമായ വെളിച്ച കഷണങ്ങളായി കിടക്കും .അങ്ങനെ മാതൃഭൂമി പത്രം ഭൂമിയിൽ നിന്നം വാരിയെടുത്ത് വീണ്ടും ഇരുന്ന കോണിൽ തന്നെ ഇരുന്നപ്പോഴാണ് വീട്ടിലെ സ്ഥിരം സന്തർശകരിൽ ഒരാളായ അണ്ണാൻ കുഞ്ഞൻ ജീവൻ അറ്റ് കിടക്കുന്നത് കണ്ടത് .
സൂര്യോദയം പലതും ഇവിടെ എനിക്കൊപ്പം കണ്ട പലരിൽ ഒരാൾ .. വേണ്ടപ്പെട്ട ഒരാളുടെ മരണം പോലെ വേദനാ ജനകമായിരുന്നു അത് .
ഞാൻ അനുജത്തിയെ വിളിച്ചു ,അമ്മയെ വിളിച്ചു ,അല്ലാതെ വേറെ എന്ത് ചെയ്യാൻ !!! കുറച്ചു കാലമായാതെ ഉള്ളു അണ്ണാൻ കുഞ്ഞൻ ഇവിടെ സ്ഥിരം സന്തർശകനായിട്ട് അല്ലെങ്കിൽ എൻറെ ശ്രദ്ധയിൽ പെട്ടിട്ട് . ആ ജീവനും അതിന്റ്റെതായ ശീലങ്ങൾ ഉണ്ടായിരുന്നു .ഞാൻ കാണുമ്പോഴൊക്കെ ,അണ്ണാൻ കുട്ടൻ കിണറ്റിനു ചുറ്റും ഒരു വലം വെച്ചും പിന്നെ കൈവരിയിലൂടെ ചാടി കയറി ,ഓടിൻ പാത്തിയിൽ വെള്ളം ഒഴുകാൻ പാകത്തിന് ഇട്ടിരിക്കുന നീളൻ ചെറു ചെങ്ങലകളിലേക്ക് വളരെ എളുപ്പത്തിൽ ചാടും ,പിന്നീട് അതിൽ തൂങ്ങി ഓടിൻ പുറത്തേക്കും .അവിടെ പല ഇടങ്ങളിൽ കറങ്ങി നടന്ന് കുറച്ചു സമയത്തിനുള്ളിൽ താഴേക്കും .ഇതായിരുന്നു പതിവ് .അനുജത്തി കുട്ടി പുറകിലെ പറമ്പിൽ ഒരു കുഴി കുത്തി അണ്ണാൻ കുഞ്ഞന്റെ ശരീരം ഭൂമിക്ക് സമർപ്പിച്ചു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ