ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇടക്കരയിലെ മഴയോളങ്ങൾ!!!!

ജോലി ആവശ്യങ്ങൾക്കായി മലപ്പുറം -നിലമ്പൂർ പ്രദേശങ്ങളിൽ ഏതാണ്ട് പത്ത് മാസക്കാലമായി ഞാൻ സാനിദ്യം അറിയിച്ചു പോന്നിരുന്നു. അന്ന്  നാലുമണി ചായ കുടിക്കാനായി കൃത്യം 5 .30ന്  മുജീബിൻറെ ചായ കടയിലേക്ക് ഇറങ്ങി  ഇടക്കര  പ്രദേശത്തെ സകല കാർന്നൊന്മാരും അവിടെ തടിച്ചു കൂടിയിരുന്നു .ചിലരുടെ കൈയ്യിൽ  ചായ ഗ്ലാസ്സ് ,മറ്റു ചിലരുടെ കൈയ്യിൽ  മലപ്പുറത്തിന്റെ  തന്നെ സ്വന്തം ഭക്ഷണമായ പെറോട്ട .
ചർച്ചാ വിഷയം മഴയാണ് !!!!

മാഷേ  ഇങ്ങളിവിടുത്തെ മഴ കണ്ടിട്ടുണ്ടോ ?
ഇല്ല ഞാൻ ഇടക്കരയിൽ വന്നതിന് ശേഷം മഴ പെയ്തിട്ടില്ല .. ഞാൻ മറുപടി പറഞ്ഞു .

എന്നാ ഇപ്പൊ കണ്ടോളീ !!!        ആ വൃദ്ധൻ  ആകെ ഉള്ള രണ്ടു പല്ല് കാണാൻ പാകത്തിന് ചിരിച്ചു :) :) .....


ശെരിയാണ് മഴ തയ്യാറെടുക്കുന്നു !!!!

ചെടി കച്ചവടക്കാരൻ ,തൃശ്ശൂർ ചാലക്കുടി നിവാസി  ജോസഫ്‌ ചേട്ടൻ റോഡരികിൽ നിരത്തി  വെച്ചിരിക്കുന്ന റോസാ ചെടിയേയും  ,എനിക്ക് പേരറിയാത്ത മറ്റു കുറെ ചെടികളെയും നോക്കി നല്ല ഭംഗിയായി ഒന്ന് മന്തഹസിച്ചു !!! എന്നിട്ട് ആകാശത്തേക്ക് നോക്കി നല്ല തൃശ്ശൂർ  രീതീല് സ്റ്റൈലാ ഒരു ചിരിയാ   കൊടുത്തു .......



   ആകെ മൂടി കെട്ടിയ അന്തരീക്ഷം ഒപ്പം തണുത്ത കാറ്റും. ഇടക്കര പാലത്തിനു വശത്തായി നിൽക്കുന്ന  പടുകൂറ്റൻ വൃക്ഷം അവശേഷിക്കുന്ന പഴുത്ത ഇലകളിൽ കുറച്ച് പൊഴിച്ചു  ...മഴ തുള്ളി ഭൂമിയിൽ  പതിക്കുന്നതിന് മുൻപേ   സ്വന്തം   കൂരയ്ക്കു  കീഴെ ഓടി ഒളിക്കാൻ  വ്യഗ്രത കാട്ടുന്ന ആളുകൾ  ,പട്ടികൾ ,കോഴികൾ  പിന്നെ വേറെ കുറെ ജീവികളും  ..മഴ നനയുന്നതിനേക്കാൾ എനിക്കിഷ്ടം മഴ കാണാനാണ് ,അതുകൊണ്ട് മാത്രം ഞാനും വാടകക്കെടുത്ത  എൻറെ  കൂരയ്ക്കു  കീഴെ അഭയം പ്രാപിച്ചു .വല്ല്യ ഇരമ്പലോടെ മഴ ഭൂമിയിലേക്ക്‌ പതിക്കുമ്പോൾ എൻറെ  മനസ്സിൽ  എന്നും സന്തോഷമാണ് തോന്നാറ് .. എങ്ങനെ ആയാലും കുറെ ഓർമ്മകളിലൂടെ  എന്നെ കൂട്ടികൊണ്ട് പോകും .. ഓടിട്ട ...ഇടനാഴി ഉള്ള..... തട്ടിൻപുറം  ഉള്ള ...പൂജാമുറി ഉള്ള ...  അറയും  പെരയും  ഉള്ള .. എപ്പോഴും നാമം ജപിക്കുന്ന അമ്മച്ചി (അമ്മൂമ്മ ) ഉള്ള ഒരു വീട് .

കുട്ടിക്കാലം എന്നത് ഒരിക്കലും മറക്കാത്ത അനുഭവമാക്കുന്നത്  ഈ വീടും എനിക്ക് ചുറ്റുമുണ്ടായിരുന്ന കുറെ മനുഷ്യരുമാണ്.സ്നേഹം കൊണ്ട്  അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള കുറെ മനുഷ്യർ  .അന്നും ഇന്നും അത് അങ്ങനെതന്നെ .

ചെറിയ ക്ലാസ്സുകളിൽ വിദ്ധ്യാഭ്യാസം എന്നത് വലിയ ഭാരമായി കണ്ടിരുന്ന ഒരു കാലം ...  അന്ന് വൈകുന്നെരങ്ങളിൽ  പെയ്യുന്ന മഴയ്ക്ക് പ്രതീക്ഷയുടെ കുളിരുണ്ടായിരുന്നു .. മഴ പെയ്താൽ ആ ഭാഗത്ത് എല്ലായിടത്തും വൈദ്യുതി പണി മുടക്കും .. പിന്നെ വന്നാലായി ..
വല്ല്യ പ്രതീക്ഷയോടെ പുസ്തകം മടക്കി വെച്ച് ഞാനും അനുജനും (കിട്ടു ) അനുജത്തിയും  പൂജാമുറിയുടെ മുൻപിലെ  തിണ്ണയിൽ പായിട്ട് ഭിത്തിയിൽ ചാരിയിരുന്ന്‌  ...ലോക  വിശേഷങ്ങൾ  പങ്കു  വെയ്ക്കും . അതുമല്ലെങ്കിൽ അച്ഛനൊപ്പം കൂടും കഥകൾ കേൾക്കാൻ  അല്ലെങ്കിൽ അമ്മച്ചിക്കൊപ്പം പുരാണ കഥകൾ കേൾക്കാൻ .. എന്തായാലും ഇടയ്ക്ക് ഇടനാഴിയിലെ അരമതിലിൽ കയറി നിൽക്കും .. മുറ്റത്ത്‌ കെട്ടി നിൽക്കുന്ന മഴ വെള്ളത്തിൽ വീണ്ടും മഴത്തുള്ളികൾ ചിന്നി ചിതറുന്നത്‌ കാണാൻ .. ഓടിൻ പാത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദമാണ് മഴയുടെ ശക്തി അളക്കാനായി ഞാൻ ഉപയോഗിച്ചിരുന്ന യന്ത്രം .

ഇതുപോലെ ഒരു മഴ രാത്രിയിലാണ് രാജീവ്‌നാഥ്  സർ സംവിധാനം ചെയ്ത  അഹം സിനിമയുടെ ലൊക്കേഷനിൽ  നിന്നും അച്ഛൻ എഴുതിയ കത്ത് എന്നെയും അനുജൻ  കിട്ടുവിനെയും തീരെ  പൊടി  ആയിരുന്ന അനുജത്തിയേയും മടിയിലിരുത്തി അമ്മ വായിച്ചു കേൾപ്പിച്ചത് ,സിനിമാ       ഭ്രമം    എനിക്കുള്ളിൽ പാകപ്പെട്ടതും അന്നായിരിക്കാം!!! ( വെറുതെ ഒരു നിഗമനം  )...

സന്ധ്യാനേരത്ത് ഇടിമിന്നലോടെ പെയ്യുന്ന മഴയത്ത് സ്വർണ മാങ്ങ തന്നിരുന്ന മാവ് കാറ്റിൽ ആടി ഉലയുമ്പോൾ ഇടിമിന്നലിനു പിന്തുണ പ്രഖ്യാപിച്ച്  ഡും ഡും ശബ്ധത്തിൽ ഓടിൻ പുറത്തേക്ക് മാങ്ങ പൊഴിക്കും .
ഇടിമിന്നലിൽ നിന്നും രക്ഷപ്പെടാൻ അന്ന് ഒന്നിലേറെ വഴികൾ ഉണ്ടായിരുന്നു .. അതിൽ എറ്റവും രസകരമായ ഒന്ന് ഇടനാഴിയിൽ കിടന്നിരുന്ന തടിമേശയുടെ കീഴിൽ അഭയം പ്രാപിക്കുക എന്നതാണ് .മേശയുടെ അടിയിൽ കയറി കൂടിയാൽ അടുത്ത പടി  നാല് ഭാഗവും പായയും തുണിയും കൊണ്ട് മൂടുക എന്നതാണ് .ഞാനും അനുജന കിട്ടുവും അനുജത്തി (മോളൂട്ടി) യും ചിലപ്പോഴൊക്കെ നന്ദുവും അച്ചുവും(അമ്മാവൻറെ  മക്കൾ ) മേശ കീഴിൽ പലപ്പോഴായി അഭയം പ്രാപിച്ചിട്ടുണ്ട് .അപ്പോൾ തോന്നും അവിടമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് .

അമ്മ ഉണ്ടാക്കുന്ന കപ്പ പുഴുങ്ങിയത് മുളകും കൂട്ടി അടിക്കുമ്പോൾ പുറത്ത് പെയ്യുന്ന മഴയ്ക്ക് കൂടുതൽ രുചി തോന്നാറുണ്ട് !!!! നെയ്യ് പോലെ  വെന്ത  ചൂട് കപ്പ മുളക് ഉടച്ചതിൽ  തൊട്ടു കഴിക്കുമ്പോൾ  മഴയ്ക്ക് സ്നേഹത്തിൻറെ  രുചിയാണ് ..

പുറത്ത് വാതിലിൽ  ആരോ മുട്ടി ..
മുജീബാണ് ..

എന്താ മുജീബെ ?

മാഷ്‌ മഴ ആയിട്ട്... ഇബടെ ഇരിക്കുവാ .. കടയിൽ ഇരുന്നുകൂടയിരുന്നോ ?

ബെരുന്നെങ്കിൽ നല്ല കപ്പ വേവിച്ചത് തെരാം ...വായിൽ വെള്ളമൂറി ,
ഇടക്കരയിലെ  മഴയോളങ്ങളിൽ ചൂട് കപ്പ പുഴുങ്ങിയത്തിന് ഒപ്പം കുറേ ഓർമ്മകളും മഴയ്ക്ക് ശേഷമുള്ള കുളിർമയുള്ള കാറ്റും ബാക്കി ...


-ശുഭം -

എസ്സ്  .എൽ 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...