ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ ജനറെഷൻ


തിരക്കിട്ട് എവിടെയോ യാത്രക്ക് ഒരുങ്ങുകയാണ് അയാൾ ..
അലക്ഷ്യമായി മുറിയിൽ പലയിടങ്ങളിലായി കിടക്കുന്നു വസ്ത്രങ്ങൾ പെറുക്കിയെടുത്തു ബാഗിനുള്ളിൽ കുത്തി നിറക്കുന്നത് അയാളുടെ തിരക്കിനു അത്യാവശ്യമുള്ള ഒരു യാത്രയുടെ ചിത്രം പകർന്നു .

താമസിക്കുന്ന ഹോട്ടൽ മുറിയൽ ആഘോഷത്തിൽ വെളുപ്പിച്ച രാത്രിയുടെ ബാക്കി വെച്ചിരുന്ന മദ്ധ്യം അയാൾ അകത്താക്കി .ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതും അയാളുടെ സെൽ അലറി വിളിച്ചു .ആ അലർച്ചക്കു അന്ത്യം കുറിച്ച് അയാൾ സെൽ ഫോണിൻറ്റെ പച്ച ബട്ടണ്‍ അമർത്തി .

മുഖത്ത് പ്രതീക്ഷയുടെ വെലിയേറ്റം !!!

ഹലോ ...അതെ സർ ,അതെ വിഷ്ണു ആണ്  ,ഞാൻ ഇപ്പോൾ തമ്പാനൂർ ഉണ്ട് .ഏത് വേഷമാണെങ്കിലും സാരമില്ല സർ .ഒരു വേഷം പോലും ഇല്ലാതെ തിരിച്ചു പോകാനാവില്ല ... ഡയലോഗ് ഉണ്ടാകുമോ സർ ?

ഇല്ലേ  .. ഇല്ലെങ്കിലും സാരമില്ല .. ഞാൻ ദാ എത്തി  .

മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്ത് കീറി നശിച്ചിരിക്കുന്ന ബാഗ്‌ തോളിലാക്കി ,പോക്കറ്റിൽ നിന്നും തലേ ദിവസം കൊടുത്ത അഡ്വാൻസ്‌ തുകയുടെ ബാക്കി സംഖ്യ കൊടുത്ത് ആ ലോഡ്ജിനു പുറത്തിറങ്ങുമ്പോൾ ..
വീണ്ടും ആ സെൽ ഫോണ്‍ അലറി ..

ജീൻസ് എന്ന ആ അത്ഭുത വസ്ത്രത്തിന്റ്റെ പോക്കറ്റിൽ നിന്നും ഫോണ്‍ പുറത്തെക്കെടുത്തപ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കരഞ്ഞുകൊണ്ട്‌ പുറത്തേക്ക് വരുന്ന ചെറിയ മനുഷ്യ ജീവനെ ഓർമ്മപ്പെടുത്തി ..

സംശയിച്ച് സംശയിച്ച് അയാൾ ആ പച്ച ബട്ടണിൽ വീണ്ടും അമർത്തി

ഹലോ .. എന്താ അമ്മെ ?

എഴുന്നേറ്റു .. കോളേജിലേക്ക് പോകുന്നു .. 
അതെ ഇന്ന് പരീക്ഷയാണ്‌ .. പിന്നെ ഇന്നലെ നന്നായി പഠിച്ചു .

അമ്മേ ദേ കോളേജ് ബസ്‌ വന്നു .. ഞാൻ പരീക്ഷ കഴിഞ്ഞു വിളിക്കാം .

മുൻപിൽ കണ്ട ഒരു ഓട്ടോറിക്ഷയിലേക്ക് അയാൾ ചാടി കയറി" ചേട്ടാ വട്ടിയൂർകാവിൽ എവിടെയാ സിനിമ ഷൂട്ടിങ്ങ് നടക്കുന്നെ ?   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...